Thursday, January 22, 2009

ഡി.വിനയചന്ദ്രന്റെ ജാതിക്കുശുമ്പ്‌

ഡി.വിനയചന്ദ്രന്റെ ജാതിക്കുശുമ്പ്‌
നെല്ലിക്കല്‍ മുരളീധരന്റെ കേരള ജാതി വിവരണം(റെയിന്‍ബോ ബുക്സ്‌) ജാതിക്കുശുമ്പില്ലാത്ത പഠനം എന്നു കണ്ടെത്തുന്ന ഡി.വിനയചന്ദ്രന്‍ (മലയാളം വാരിക 14 നവംബര്‍ 2008 പുസ്തകം) ചെറിയ ജാതിക്കുശുമ്പു കാട്ടി. കുന്നംകുളത്തെ ഒരു നമ്പൂതിരി നായന്മാരെല്ലാം ഈഴവരുടെ സന്തതികളാണെന്ന ഒരു നമ്പൂതിരി ഫലിതം പ്രബന്ധമാക്കി എന്നു നിസ്സാരമാക്കി എഴുതി.

ആര്യരക്തമുള്ള നമ്പൂതിരിമാരുമായി സംബന്ധത്തിലേര്‍പ്പെട്ടു മക്കളെ പ്രസവിച്ച പല നായര്‍ സ്ത്രീകള്‍ക്കും പ്രഗല്‍ഭരായ മക്കളുണ്ടായി. സമുദായാചാര്യന്‍ മന്നത്തു പത്‌മനാഭന്‍ നല്ല ഉദാഹരണം.

രണ്ടുഭാഗങ്ങളുള്ള , നായന്മാരുടെ പൂര്‍വ്വചരിത്രം
( പഞ്ചാംഗം പുസ്തകശാല കുന്നംകുളം ) എഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നന്‍പൂതിരിപ്പാട്‌ എഴുത്തചന്റെ കാലം മുതല്‍ 1911 വരെയുള്ള നായര്‍ സമുദായ അംഗങ്ങളുടെ ലിസ്റ്റ്‌ തയ്യാറാക്കി (ഒന്നാം ഭാഗം പേജ്‌ 239-240)
നായര്‍ സമുദായത്തില്‍ പതിനായിരത്തിന്‌ ഒന്നു വീതം പ്രഗല്‌ ഭമതികളുണ്ടായപ്പോള്‍, ഈഴവരില്‍ അത്‌ 0.2 മാത്രം എന്നും, അമ്പലവാസികളില്‍ 7 എന്നും ക്ഷത്രിയരില്‍ 79 എന്നും കണ്ടെത്തി.
ക്ഷത്രിയ സ്ത്രീകള്‍ നമ്പൂതിരിമാരില്‍ നിന്നു മാത്രമേ ഗര്‍ഭം ധരിച്ചിരുന്നുള്ളു.

ഇത്തരം പഠനം നടത്തിയ കാണിപ്പയ്യൂരിനെ നമ്പൂതിരി ഫലിതം പ്രബന്ധമാക്കിയ ഒരു നമ്പൂതിരി എന്നു കുശുമ്പിച്ചതു ശരിയായില്ല.

മലബാറിലെ തീയരും തിരുവിതാംകൂറിലെ ചില ക്രിസ്ത്യാനികളും സുന്ദരന്മാരും സുന്ദരികളും ബുദ്ധിമതികളും പരിശ്രമശാലികളും ആയ സന്തതികളെ കിട്ടാന്‍ ആര്യ
( യൂറോപ്യന്‍) സംബന്ധം നടത്തി എന്ന കാര്യവും പരസ്യമായ രഹസ്യം.

ഇളങ്കുളം നായരാണെന്നു കരുതി കാണിപ്പയ്യൂര്‍ ചില തമാശകള്‍ എഴുതി.

നായരല്ലായിരുന്നതിനാല്‍ ഇളങ്കുളം മൗനം പാലിച്ചു.
അതുമാത്രമാണ്‌ കാണിപ്പയ്യൂരിനു പറ്റിയ മണ്ടത്തരം.

അദ്ദേഹത്തിന്റെ പഠനം തികച്ചും പഠനാര്‍ഹം തന്നെ. വെറും നന്‍പൂരിഫലിതം പ്രബന്ധമാക്കിയതല്ല

3 comments:

Roby said...

അപ്പോൾ എന്താണു പറയാൻ ശ്രമിക്കുന്നത്?

ജിവി/JiVi said...

കഷ്ടം.

കാവാലം ജയകൃഷ്ണന്‍ said...

നല്ല നിരീക്ഷണം

ആശംസകള്‍