Saturday, September 18, 2010

വേലകളി ഒരു ക്ഷേത്രകല

 

ചിറക്കടവു മഹാദേവ വേലകളി സംഗം രക്ഷാധികാരിയും ആശാനുമായ
ഇരിക്കാട്ട് ഏ.ആര്‍.കുട്ടപ്പന്‍ നായര്‍ രചിച്ച
വേലകളി ഒരു ക്ഷേത്രകല
എന്ന പുസ്തകം പൊന്‍ കുന്നം സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ്
മുക്കട്ടേത്ത് ഗോപിനാഥപിള്ളയ്ക്കു ഒരു കോപ്പി നല്‍കി ഡോ.കാനം ശങ്കരപ്പിള്ള
പ്രകാശനം ചെയ്തു.ഏറ്റുമാനൂരിലെ അക്ഷര ജ്യോതിയാണ്‌ പ്രസാധകര്‍.
കേരളക്ഷേത്ര കലാവേദിയുടെ 2002 ലെ പുരസ്കാരം കേന്ദ്ര സഹമന്ത്രി ഓ.രാജഗോപാലില്‍
നിന്നും സ്വീകരിച്ച കലാകാരാനാണ്‌ ഗ്രന്ഥകര്‍ത്താവ് കുട്ടപ്പന്‍ നായര്‍.ചിറക്കടവു പബ്ലിക് ലൈബ്രരി
പ്രസിഡന്റുമാണദ്ദേഹം.
Posted by Picasa

Saturday, August 28, 2010

മഴമറക്കൃഷി (റയിൻ ഷെൽട്ടർ ഫാമിംഗ്) വാഴൂരിലും

മഴമറക്കൃഷി (റയിൻ ഷെൽട്ടർ ഫാമിംഗ്) വാഴൂരിലും
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്,മലനാട്,ഇൻഫാം എന്നിവ ആവിഷ്കരിച്ച് യാഥാർഥ്യമാക്കിയ ഫാദർ വടക്കേമുറി( 94470 11446)യുടെ നേതൃത്വത്തിൽ പി.ടി.ചാക്കോയുടെ
ജന്മനാടായ ചാമമ്പതാലിലെ ഫാത്തിമാ മാതാ പാരീഷ്ഹാളീൽ 2010 ആഗ്സ്റ്റ് 27 വെള്ളിയാഴ്ച
മഴമറക്കൃഷിരീതിയെ കുറിച്ചു നടത്തിയ സെമിനാറിൽ കൊല്ലമല സോമൻ എന്ന സുഹൃത്തിനോടൊപ്പം പങ്കെടുത്തു. പൊൻ കുന്നത്തെ ഹെഡ്ജ് ഇക്വിറ്റി പ്രാഞ്ചൈസികളിൽ ഒരാളായ ജോസ് ഇമ്മാനുവൽ ആണ്‌ ഈ സെമിനാറിൻ റെ വിവരം നൽകിയത്.ചാമമ്പതാൽ ഫാത്തിമാചർച്ച് വികാരി ഫാദർ ജോസ് മാത്യൂ ( 9447288892)മുൻ കൈ എടുത്തു നടത്തിയ ഈ സെമിനാറിൽ തവനൂർ കേളപ്പജി മെമ്മോറിയൽ കാർഷികഗവേഷണ കേന്ദ്രത്തിലെ പ്രൊഫസ്സർ ഡോ.ജലജാമേനോൻ(9446141724),അനു വർഗീസ് എന്നിവർ പവർപോയിൻ റ്‌ സഹായത്തൊടെ പ്രിസിഷൻ ഫാമിംഗ് എന്ന അതിസൂഷ്മകൃഷിരീതിയെ കുറിച്ച് ക്ളാസ്സെടുത്തു.കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും കൃഷിയിൽ തല്പ്പരരായ നൂറോളം വ്യക്തികൾ,ഇവരിൽ കന്യാസ്ത്രീകളും അച്ചന്മാരും മുൻ കോളേജ് പ്രിൻസിപ്പല്മാരും(പ്രൊഫ.ടിറ്റോ,എസ്.ബി.കോളേജ്)പെടും പങ്കെടുത്തു.
ഉച്ചയ്ക്കു വാഴയിൽ വിളമ്പിയ കേരളീയ രീതിയിലുള്ള
സദ്യയും ഉണ്ടായിരുന്നു.ചാമം പതാൽ കോരമൂഴിയിൽ ജോർജ് കുട്ടി എന്ന കർഷകൻറെ മഴമറക്കൃഷി
(20x6 മീറ്റർ ഷെഡ്ഡിൽ ക്യാബേജ്,തക്കാളി,വഴിതന,വെണ്ട,പയർ) സന്ദർശനമായിരുന്നു.ഇസ്രേലിൽ നിന്നും ഇറക്കുമതി ചെയ്ത പ്രത്യേകയിനം പ്ളാസ്റ്റിക്,ഇരിങ്ങാലക്കുടയിൽ ലഭ്യം ആണ്‌ മഴമറയ്ക്കായി ഉപയോഗിക്കുന്നത്. ഉച്ചയ്ക്കു ശേഷം. കാർഷികഗവേഷണകേന്ദ്രത്തിൽ മാത്രമല്ല കോട്ടയം ജില്ലയിലും ഇത്തരം കൃഷി വിജയിക്കും എന്നു കാണിക്കയായിരുന്നു ഈ സന്ദർസനത്തിൻ റെ ഉദ്ദേശ്യം.
മഴക്കാലത്തും ധാരാളം പച്ചക്കറികൾ അതും ജൈവവളം മാത്രം നൽകി ഉല്പ്പാദിപ്പിച്ചവ.വലിയ
സന്തോഷം തോന്നി.
ഒരു കുലയിൽ നിരവധി ജാതിക്ക വിളയുന്ന ജാതിമരമുള്ള തമ്പലക്കാട്ടേയ്ക്കു പോകുന്ന വഴി പൊൻകുന്നം കെ.വി.എം എസ്സ്.റോഡിലുള്ള എൻ റെ ഒരു ഹെക്ടർ കൃഷിഭൂമി സന്ദർശിച്ച് ഉപദേശം നൽകാനും ഡോ.ജലജ,അനു.ഫാദർ വടക്കേമുറി എന്നിവർ സമയം കണ്ടെത്തി.ശാസ്ത്രീയരീതിയിൽ ഒരു ഹെക്ടർ സ്ഥലത്ത് ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറി കൃഷിയും അവയുടെ ഇടയിൽ വിവിധ ഫലവൃഷ തോട്ടവും എന്ന ഒരു സ്വപ്നം മനസ്സിലുണ്ട്.
സമാന ആശയമുള്ള,കൃഷിയിൽ താല്പ്പര്യമുള്ള വ്യക്തികളുമായി ബന്ധപ്പെടാൻ താല്പ്പര്യം ഉണ്ട്.

Tuesday, August 10, 2010

മഞ്ഞപോസ്റ്ററുകൾ

മഞ്ഞപോസ്റ്ററുകൾ
2010 ആഗസ്റ്റ് 9 തിങ്കൾ. പൊൻ കു ന്നത്ത് പ്രഭാതം പൊട്ടി വിടർന്നത് ടൗണിലേയും കെ.വി.എം.എസ്സ്.റോഡിലേയും(എൻ റെ ഭിത്തിയുൾപ്പടെ) കെ.വി.എം.എസ്സ് ഹോസ്പിറ്റലിലേയും ഭിത്തികളിൽ മഞ്ഞപോസ്റ്ററുകൾ(കടലാസിൻ റെ നിറം മാത്രമല്ല,പ്രതിപാദ്യവും മഞ്ഞ)കണികണ്ടുകൊണ്ടാണ്‌.കെ.വി.എം.എസ്സ് തപാൽ പെട്ടിയുടെ അടുത്തു കണ്ട പോസ്റ്ററിൽ ലക്ഷ്മി ഹോസ്പിറ്റലിലെ മുൻ ആംബുലൻസ് ഡ്രൈവർ
പൊൻ കുന്നം കെ.വി.എം.എസ്സ് ആശുപത്രി മാനേജരായി ഉയർന്നതിൻ റെ പിന്നാമ്പുറം വെളിവാക്കുന്നു.
പിമ്പിംഗ് ആയിരുന്നത്രേ തന്ത്രം.വില്ലനായി ചിത്രീകരിക്കപ്പെട്ടത് ഹോസ്പിറ്റലിലെ ഫിസിഷ്യൻ റെ പേരുള്ള ഒരു വ്യക്തി. ലക്ഷ്മിഹോസ്പിറ്റൽ ഉടമ ഡോ.വാര്യരെ പൊ ൻ കുന്നത്തെ മുതിർന്ന തലമുറയ്ക്കറിയാമെങ്കിലും ഡോക്ടറുടെ മകൻ റെ പേരും ആശുപത്രിയിലെ ഫിസിഷ്യൻ റെ പേരും ഒന്നു തന്നെ
(പ്രദീപ്)എന്നറിയാവുന്നവർ മുതിർന്നവരിൽ തന്നെ വിരളം.പാവം ഡോക്ടർ ആണു വില്ലൻ എന്നു ജനം കരുതിപ്പോയാൽ ആരെ കുറ്റം പറയണം? ഹിന്ദു മെഡിക്കൽ മിഷൻ മുസ്ലിം-ക്രിസ്ത്യൻ മെഡിക്കൽ
തട്ടുകട ആയി മാറ്റപ്പെട്ടിരിക്കയും ചെയ്തിരിക്കുന്നു.
ഗുണപാഠം
നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും
അറിയാത്ത കുഞ്ഞ് ചൊറിയുമ്പോൾ അറിയും

Wednesday, August 4, 2010

Tuesday, July 20, 2010

അവർക്കും ഉണ്ടോ പാരനോയിയാ?

അവർക്കും ഉണ്ടോ പാരനോയിയാ?
തോമസ് ശ്ലീഹാ കേരളത്തിൽ വന്നില്ല എന്നെഴുതിയ ജോസ്ഫ് പുലിക്കുന്നേലിനു പാരനോയിഡ് എന്നു മുദ്രകുത്തി
റവ.ഫാദർ ജോർജ് നെരേപ്പാറ കുരിശ്ശിലേറ്റുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പു 88:20 ലക്കം വായനക്കരുടെ കത്തുകളിൽ.
ജീവിത വഴിയോര കാഴ്ചകൾ(കറൻ റ്‌ 1999) എന്ന തൻറെ ആത്മകഥയിൽ സെയിന്റ്‌ തോമസ് കേരളത്തിൽ വന്നു
എന്നത് കെട്ടു കഥ ആണെന്നു പ്രൊഫ.കെ.എം ചാണ്ടി എഴുതി.
വടക്കു പടിഞ്ഞാറെ ഇന്തയിൽ ഒരു ക്രിസ്ത്യൻസഭയ്ക്കാണ്‌ മാർത്തോമാ ശ്ളീഹ രൂപം നൽകിയത്
എന്നു നിലാവിൽ വിരിഞ്ഞകാപ്പിപ്പൂവ് (ഡി.സി.ബുക്സ് 2004 പേജ് 44) എന്ന ലേഖനസമാഹാരത്തിൽ
വേദശബ്ദരത്നാകര കാരൻ ഡോ.ബാബു പോൾ എഴുതി.
2006 സെപ്തംബർ 26 ന്‌ റോമിൽ വച്ചു പരിശുദ്ധപിതാവ് പോപ്പ് പോൾ ബനഡിക്ട് പതിനാറാമൻ ഇങ്ങനെ പ്രസംഗിച്ചു:
........Thomas evangelized Syria and Persis ,reaching Western India, from where Christianity
later reached Southern India too.....
ജോസഫ് പുലികുന്നേലിനു മാത്രമോ പാരനോയിയാ?
മറ്റുള്ളവരേയും,വിശുദ്ധപിതാവിനെ ഉൾപ്പടെ
കുരിശ്ശിലേറ്റേണ്ടതല്ലേ?

Monday, June 28, 2010

Monday, June 14, 2010


പടിപ്പുര
 


കൊട്ടിയമ്പലം എന്നും വിളിക്കപ്പെട്ടിരുന്ന പടിപ്പുര
കേരളീയ വാസ്തുശില്പമാതൃകയിലെ ഒരപൂർവ്വതയത്രേ.
വീടിൻ റെ പടിക്കലുള്ള പുര,
കാവൽക്കാരനുള്ള പുര
എന്നൊക്കെയാണ്‌ പടിപ്പുരയുടെ അർത്ഥം.
സന്ദർശകർ വാതിലിൽ കൊട്ടി അറിയിക്കുന്ന പതിവുണ്ടായിരുന്ന
കാലത്ത് ഇവ കൊട്ടിയമ്പലം എന്നറിയപ്പെട്ടു.
കെട്ടിലമ്മ പോയാൽ കൊട്ടിയമ്പലം വരെ എന്നൊരു ചൊല്ലും പണ്ടുണ്ടായിരുന്നു.

പുരയേക്കാൾ വലിയ പടിപ്പുര
പടിപ്പുര വിറ്റാൽ പഞ്ഞം തീരുമോ
ഇരിപ്പടം കെട്ടിയിട്ടു വേണം പടിപ്പുര കെട്ടാൻ
എന്നീ ചൊല്ലുകളും പ്രസിദ്ധം.സി.വിയുടെ ആഖ്യായികകളിലും
ഇന്ദുലേഖയിലും ശാരദയിലും മാത്രമല്ല, വെണ്മണിക്കവിതകളിലും
നമ്പ്യാർ തുള്ളലുകളിലും പടിപ്പുരകൾ അവതരിക്കപ്പെട്ടിരുന്നു.
പ്രഭുകുടുംബങ്ങളിൽ വെറും പടിപ്പുരകൾ ആയിരുന്നില്ല,പടിപ്പുര
മാളികകൾ ആയിരുന്നു ഉണ്ടായിരുന്നത്.മുറികളും മച്ചും അറയും
മറ്റും അവയ്ക്കും ഉണ്ടായിരുന്നു. ആനയ്ക്കും ചുമടുകൾക്കും
കടക്കാൻ അല്പം മാറി തുറന്ന വാതിലും അക്കാലത്ത് നിർമ്മിക്കപ്പെട്ടിരുന്നു.
അകത്തേക്കു വിളിക്കേണ്ടുന്നവ്രേയും അല്ലാത്തവരേയും വേർതിരിക്കാൻ
പടിപ്പുര ഉപകരിച്ചിരുന്നു.സ്ത്രീകൾക്കു തനിച്ചു പടിപ്പുരവരെ മാത്രമേ
പോകാൻ അനുവാദം നൽകിയിരുന്നുള്ളു.
Posted by Picasa

തടി കൊണ്ടു നിർമ്മിച്ച്‌, തെങ്ങോലയോ പനയോലയോ
കൊണ്ടു മേഞ്ഞ പടിപ്പുരകൾ ആയിരുന്നു ഒരുകാലത്ത് .
പിന്നീട് വെട്ടുകല്ലു കൊണ്ടുനിർമ്മിച്ച് ഓടു മേഞ്ഞ പടിപ്പുരകളായി.
ഒരു കാലത്ത് മിക്കവയും ജീണ്ണിച്ചു നശിച്ചു.അവ പാടെ അപ്രത്യക്ഷമായി.
കുറെക്കാലമായി അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു.ഇഷ്ടികയിൽ
നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തവയാണു മിക്കവയും.തടിയിൽ
പണിത്‌ ഓടു മേഞ്ഞവയും അപൂർവ്വമായി കാണാം.
വാസ്തുവിദ്യ അനുസ്സരിച്ച് വേണം പടിപ്പുര കെട്ടാൻ.വീട്ടിൽ നിന്നും
നിശ്ചിത അകലത്തിൽ വേണം പടിപ്പുര.
കൂടുതലറിയാൻ
പുനർജ്ജനിക്കുന്ന പടിപ്പുരകൾ-മുരളീധരൻ തഴക്കര,സാഹിത്യപോഷിണി ഡിസംബർ 2005
പടിപ്പുരമാഹത്മ്യം-നിധി റിജോ,എന്റെ ഭവനം കലാകൗമുദി മാർച് 2010

Wednesday, May 5, 2010

ഐവര്‍ കളിയും കളിത്തട്ടും


ഐവര്‍ കളിയും കളിത്തട്ടും

വാഴൂര്‍ കൊടുങ്ങൂരിലുള്ള ദേവീക്ഷേത്രത്തിന്‍റെ മുമ്പില്‍
വളരെ പഴക്കമുള്ള ഒരു കളിത്തട്ടുകാണാം.മറ്റു ക്ഷേത്രങ്ങളില്‍
ഇത്തരം ഒരു തട്ട് അപൂര്‍വ്വമാണ്.

ഐവര്‍കളി എന്ന പ്രാചീന കേരളകലാരൂപം അന്‍പതു കൊല്ലം
മുമ്പു വരെ ഈ കളിത്തട്ടില്‍ അരങ്ങേറിയിരുന്നു.നാലു തൂണുകളില്‍
സാമചതുരാകൃതിയില്‍ തീര്‍ത്ത ഈ തട്ടിന് 28 കഴുക്കോലുകള്‍
കാണാം. മുകളില്‍ ഓടു മേഞ്ഞിരിക്കുന്നു.പ്രസിദ്ധയമായിരുന്ന
കൊടുങ്ങൂര്‍ മീനപ്പൂരത്തിന് ഈ കളിത്തട്ടില്‍ നിലച്ചു പോയ
ഐവര്‍ കളി അര്‍ങ്ങേറിയിരുന്നു.

അരക്കില്ലത്തില്‍ നിന്നു രക്ഷപെട്ട പഞ്ചപാണ്ഡവന്മാര്‍ ഭദ്രകാളിയെ
പ്രീതിപ്പെടുത്താന്‍ ദേവീസ്തുതികളോടെ നൃത്തം ചവിട്ടിയതിനെ
ഓര്‍മ്മപ്പെടുത്തുന്ന കളി.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ടാനത്തോടെ
നടത്തപ്പെട്ടിരുന്നു.

തറ്റുടുത്ത്,തലപ്പാവു കെട്ടി അഞ്ചു പേര്‍ തട്ടിലെത്തുന്നു.ഇളമ്പള്ളി മഠത്തില്‍
രാമന്നായരുടെ കീഴില്‍ കൊടുങ്ങൂര്‍ക്കാര്‍ പലരും ഈ കളി അഭ്യസിച്ചിരുന്നു.
കുറേ വര്‍ഷങ്ങളായി ആശാനും ശിഷ്യരും ഇല്ലാതെ ഈ പ്രാചീന കളി
അപ്രത്യ്ക്ഷമായി

ഐവര്‍ കളിപ്പാട്ട്

ദേവീ ക്ഷേത്രങ്ങളിലെ ഉല്‍സവത്തോടനുബന്ദ്ധിച്ചു പണ്ടു നടന്നിരുന്നു
ഐവര്‍ കളിയില്‍ കോല്‍മണി കിലുക്കിക്കൊണ്ടു വിള്‍:അക്കിനു ചുറ്റും
കളിക്കുമ്പോള്‍ പാടിയിരുന്ന പാട്ടുകള്‍.ഐംകുടി കമ്മാളര്‍ നടത്തിയിരുന്ന
വിനോദം.വേട്ടുവര്‍,ചെറുമര്‍,പുലയര്‍,മുള്ളുക്കുറുമര്‍,ഈഴവര്‍,നായര്‍,
എന്നിവരും പങ്കെടുത്തിരുന്നു.ഭദ്രകാളിയെ പ്രീതിപ്പെടുത്താന്‍ പാണ്ഡവര്‍
ആടിയതത്രേ.
രാമായണം,മഹാഭാരതം,ശ്രീക്രിഷ്ണസ്ര്‍ഹുതി-ഭദ്രകാളിസ്തുതി എന്നിങ്ങനെ
വിവിധ തരം പാട്ടുകള്‍.ദൂതവാക്യം വളരെ പ്രാചീനം
ഉദാ:
ഐവരെ ചേര്‍ത്തു വിളിച്ചു കൃഷ്ണന്‍
നടുവില്‍ വിളക്കായി നിന്നു കൃഷ്ണന്‍
കുന്തീസുതന്മാര്‍ വറ്റം നിന്നെ
പൊന്തിയും താലവും കയ്യില്‍ വന്നെ
ദെവിയെ ചൊല്ലി സ്തുതിക്കുന്നുണ്ടേ
കടപ്പാട്
പന്മന രാമചന്ദ്രന്‍ നായര്‍ സമ്പൂര്‍ണ്ണ മലയാള സാഹിത്യ ചരിത്രം 2008 പേജ് 521
Ivar Kali link
http://jinjulal.mywebdunia.com/2008/09/28/1222592460000.html

Saturday, April 17, 2010

MY BLOGS

http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:435115
എം.എല്‍ ഏ.സി.പി മുഹമ്മദിന്‍റെ രോഗം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:424435
ഉസിലം പെട്ടിയും വിരുദനഗറും
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:423583
എം.എല്‍.ഏ.ശിവദാസന്‍ നായര്‍ പറഞ്ഞ കഥ
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:408503
മാരുതിഭഗവാനെത്തേടി കവിയൂരിലേക്ക്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:399390
ഭൂപരിഷ്കരണം കൊണ്ടുവന്നത്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:343285
എരുമേലി പേട്ട തുള്ളല്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:342495
ബുദ്ധിയുള്ള കുഞ്ഞിനെ കിട്ടാന്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:341955
പ്രിയ മിനിക്കുട്ടി
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:341301
പെരും തേനരുവി വെള്ളച്ചാട്ടം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:339642
അപൂര്‍വ്വ നീലച്ചന്ദ്രന്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:336087
ഓര്‍മ്മശക്തിയിലെ അവസാന വാക്ക് കിം പിക്ക്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:334040
നൂറു തികയുന്ന സ്മാരകം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:330872
ഐവര്‍കളി
http://pavammalayalikal.ning.com/profiles/blogs/19282007-1
സ്റ്റാലിന്‍ ശങ്കരപ്പിള്ള
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:328259
വെന്നിമലക്ഷേത്രം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:321902
തിരുവാര്‍പ്പുക്ഷേത്രം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:318469
കാനം ദേശത്തിന്‍റെ കഥ
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:318006
വാലുകളുടെ പിന്നമ്പുറം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:316990
കുംഭകോണത്തിന്‍റെ പിന്നാമ്പുറം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:315361
കോട്ടയം തളി
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:311802
നൂറു തികച്ച പിതാവ്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:306625
ഹരിവരാസനം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:227689
അച്ഛനൗം മക്കളും എഴുത്തുകാര്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:236791
എന്നെ ആക്ര്‍ഷിച്ച പുസ്തകം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:234122
വിക്ടോറിയന്‍ നഗരിയിലൂടെ
http://pavammalayalikal.ning.com/profiles/blogs/1741-1799
വില്യം വൂതറിംഗ്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:224974
ജോണ്‍ ഹണ്ടര്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:215601
ചൈനാക്കാര്‍ നമ്മെ തോല്‍പ്പിക്കാന്‍ പോകുന്നത്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:215280
തേംസ് നദിക്കരയിലൂടെ
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:214498
എഡിന്‍ബറോ കാഴ്ചകള്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:210174
സായിപ്പ് അതു ചെയ്യുന്നതെങ്ങനെയെന്നാല്‍
 
Posted by Picasa

Sunday, April 4, 2010

ഡോ.കാനം ശങ്കരപ്പിള്ളയുടെ സര്‍വ്വീസ് സ്റ്റോറി

ഡോ.കാനം ശങ്കരപ്പിള്ളയുടെ സര്‍വ്വീസ് സ്റ്റോറി

സ്മരണകളിരമ്പും ആതുരാലയങ്ങള്‍-
കെ.വി.എം എസ്സും ശാന്തിയും

ഡോ.കെ.സി.ചെറിയാന്‍ (കോവൂര്‍)എല്‍.ഐ.സി ഏജന്റ് പി.ജെ.ജോസഫിനോടൊപ്പം എരുമേലി
ഹെല്‍ത്ത് സെന്‍ററില്‍ നേരിട്ടെത്തി എല്‍.ഐ.സിയ്ക്കു വേണ്ടി എന്നെ മെഡിക്കല്‍ എക്സാമിനേഷനു
വിധേയനാക്കിയതിന്‍റെ പിന്നില്‍ വ്യക്തിപരമായ ഒരു ദുഷ്ടലാക്കുണ്ടായിരുന്നു.സാധാരണ എല്‍.ഐ.സി
ഏജന്റ് ഇന്‍ഷ്വര്‍ ചെയ്യപ്പെടാന്‍ പോകുന്ന വ്യക്തി(പാര്‍ട്ടി) യുടെ പൊക്കവും നെഞ്ചിന്‍റെ ചുറ്റളവും
അടയാളവും(മറുകോ,മുറിഞ്ഞപാടോ) മാത്രം എടുക്കും.ഡവലപ്മെന്‍റ ഓഫീസ്സര്‍ തൂക്കവും വയറിന്‍ ചുറ്റളവും
ഗണിച്ചെടുക്കും.പാര്‍ട്ടിയെ ഡോക്ടറെ കാണിക്കില്ല.അയാളുടെ ഒപ്പ് ഡവപ്മെന്‍റ ഓഫീസ്സര്‍ കൃത്രിമമായി
ഇട്ടു നല്‍കും. ബി.പി.ഹ്രുദയമിടിപ്പിന്‍റെ തോത് തുടങ്ങിയവ ഡോക്ടര്‍ ഭാവനയില്‍ കണ്ട് ഇന്‍ഷ്വര്‍
ചെയ്യാന്‍ യോഗ്യന്‍ എന്നു സര്‍ട്ടിഫൈ ചെയ്തു ഫീസ് വാങ്ങും.(മരിച്ചു പോയവര്‍ക്കു പോലും ഇത്തരം
സര്‍ട്റ്റിഫിക്കേറ്റ് നേടിയെടുത്ത വിരുതരും ഉണ്ടായിരുന്നു ഒരുകാലത്ത് കേരളത്തില്‍).

കെ.കെ റോഡ് സൈഡില്‍,എന്‍റെ ഭാര്യാപിതാവ് പുന്നാമ്പറമ്പില്‍ താളിയാനില്‍ രാമകൃഷ്ണ പിള്ളയ്ക്കുണ്‍റ്റായിരുന്ന
മാടപ്പള്ളി കുന്നു പുരയിടം തങ്ങളുടെ ഹോസ്പ്റ്റലിനു വിലയ്ക്കു നല്‍കാന്‍ അദ്ദേഹത്തിനെ ഞാന്‍ പ്രേരിപ്പിക്കണം.
അത്തൊരം ഒരപേക്ഷ സമര്‍പ്പിക്കാനായിരുന്നു ഡോ.ചെറിയാന്‍ നേരിട്ടവതരിച്ചത്.
ആനുവേലില്‍ അപ്പുക്കുട്ടന്‍ ആവശ്യക്കാരനാണ്.പക്ഷേ തന്നെ കാര്യമായി മുന്‍പൊരിക്കല്‍ സഹായിച്ച കൊച്ചശ്ശനോട്
അതു ചോദിക്കാന്‍ മടിയുള്ളവന്‍ അപ്പുകൂട്റ്റന്‍-ബാലന്‍-ചെറിയാന്‍ ത്രിമൂര്‍ത്തികളുടെ ആവ്ശ്യമായി ഞാന്‍ ചോദിക്കണം.
എന്തു വിലവേണമെങ്കിലും കൊടുക്കാം.
പ്രത്യുപകാരമായി തുടങ്ങാന്‍ പോകുന്ന ഹോസ്പിറ്റലില്‍ ജോലിയോ,പാര്‍ട്ണര്‍ഷിപ്പോ,ഇംഗ്ലണ്ടില്‍ ഉപരി പഠനത്തിനു
പോകാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ അല്ലെങ്കില്‍ സഹായമോ ഒക്കെ തരും എന്നു ജോസാഫ് രഹസ്യമായി വെളിപ്പെടുത്തുന്നു.
എല്‍.ഐ.സി ഏജന്റായ ജോസഫ് കയീല്‍ നിന്നിട്ടതാവാനാണു വഴി.ഡോ.ചെറിയാനെപ്പോലൊരാള്‍ പാര്‍ട്ണര്‍ഷിപ്പും
മറ്റും അങ്ങിനെയങ്ങു നല്‍കുമോ?(പില്‍ക്കാലത്ത് സര്‍ജറിയില്‍ അല്‍പം പരിസീലനത്തിനു ചെന്നപ്പോള്‍ ഡോ.ബാലനും
ചെറിയാനും അതില്‍ വല്യ താല്‍പര്യം ഒട്ടും കാണിച്ചുമില്ല എന്നെടുത്തു പറയട്ടെ.)
ബുദ്ധിമുട്ടായിരിക്കും എങ്കിലും ശ്രമിക്കാം എന്നു പറഞ്ഞു രണ്ടുപേരെയും സന്തോഷിപ്പിച്ചു പറഞ്ഞയച്ചു.

പെണ്മക്കളും വിവാഹിതരായതോടെ കുടുംബസ്വത്തില്‍ പകുതിയോളം അവര്‍ക്കു വീതിച്ചു നല്‍കി ആദായവും വിട്ടു കൊടുത്തിരുന്നു
ഭാരാപിതാവ്. മാടപ്പള്ളികുന്നും അതിലെ അതിമനോഹരമായ വീടും പുന്നാമ്പറമ്പില്‍ നീലകണ്ഠപിള്ള തന്‍റെ ഇളയമകനായി
നല്‍കിയതാണ്.അതു തന്‍റെ ഏകമകന്‍ പ്രസന്നകുമാറിനു കൊടുക്കാന്‍ രാമകൃഷ്ണപിള്ള മാറ്റിവച്ചതാണ്.ഒപ്പം ടൗണിലെ
കടകളും സ്ഥലവും.നെടുമല ആത്മാവു കവലയിലെ സ്ഥലത്തിനു മുന്‍ഭാഗം 11 ഏക്കറും. താലിയാനില്‍ വീടും അതിനു
ചുറ്റുമുള്ള നാലേക്കറും ഭാര്യയുടെ പേരിലും എഴുതിക്കഴിഞ്ഞു.
വളരെ അടുപ്പമുള്ള വരോടു മാത്രം ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം പറയുന്ന സ്വഭാവക്കാരനായിരുന്നു ഭാര്യാപിതാവ്.
മരുമക്കളോടെന്നല്ല, മക്കളോടു പോലും സംസാരിക്കാറില്ല. ജീവിതകാലത്തൊരിക്കല്‍ പോലും മരുമക്കളോടു സംസാരിച്ചിട്ടുണ്ടോ
എന്നു സംശയം.ഏതായാലും എന്നോട് ഒരിക്കല്‍ പോലും ശംസാരിച്ചിട്ടില്ല.വീട്ടില്‍ ചെല്ലുമ്പോല്‍ കണ്ടു എന്നറിയിക്കാന്‍
മുഖത്തു ചെറു ചിരി വിടരും.എന്‍റെ മകന്‍ അജേഷിനോട് എന്തോ ഒരു വാക്ക് ഒരിക്കല്‍ പറഞ്ഞു എന്നു പറയപ്പെടുന്നു.
അങ്ങിനെയുള്ള ഒരാളോട് ചെറിയാന്‍റെ ആവശ്യം ഞാനെങ്ങനെ പറയാന്‍.എന്നു മാത്രമല്ല ഏക അളിയനു കിട്ടേണ്ട അതി
മനോഹരമായ വിലമതിക്കാനാവാത്ത അത്തരം ഒരു സ്ഥലം എന്തിനു വില്‍ക്കണം.അതിനാല്‍ ഞാന്‍ മൗനം പാലിച്ചു.

ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്‍റെ പിന്നില്‍

Wednesday, March 31, 2010

കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ രൂപമെടുക്കുന്നത്

കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ രൂപമെടുക്കുന്നത്

എരുമേലി ഡവലപ്മെന്‍ട് കമ്മറ്റി മിക്ക ദിവസവും കൂടും.
കെ.വി.എം.എസ്സ് ജനറല്‍ സെക്രട്റ്ററിയുടെ മനസ്സില്‍ കെ.വി.എം എസ്സിനൊരാശുപത്രി
എന്ന ആശയം അക്കലത്താണ് ഉടലെടുക്കുന്നത്.പൈത്രുകസ്വത്തായി എരുമേലിയില്‍
കണ്ണായ സ്ഥലത്ത് പത്തിരുപതേക്കര്‍ സ്ഥലം രാജഗോപാലിനുണ്ടായിരുന്നു.വാവര്‍
പള്ളി യ്ക്കു വേണ്ടി പകുതി സ്ഥലം ദാനമായും പകുതി തുഛമായ വിലയ്ക്കും
നല്‍കിയത് രാജഗോപാലിന്‍റെ മുത്തഛന്‍ പങ്കപ്പാട്ട് ശങ്കരപിള്ള ആയിരുന്നു.
(വഞ്ഞിപ്പുഴ ചീഫിന്‍ റെ കണക്കെഴുത്തുപിള്ള)
അദ്ദേഹത്തിന്‍റെ ഭാര്യ പാപ്പിയമ്മ എന്ന പദ്മിനിയമ്മ ഏളമ്പള്ളി കല്ലൂര്‍
രാമന്‍ പിള്ള സീനിയറിന്‍റെ സഹോദരിയും ചിദംബരം പിള്ളയുടെ മകളും
ആയിരുന്നു.കല്ലൂര്‍ രാമന്‍പിള്ളയുടെ മൂത്തമകള്‍ തങ്കമ്മയുടെ മകനാണ് ഈ
ബ്ലോഗര്‍. രാമന്‍പിള്ളയുടെ സഹോദരിയുടെ മകന്‍ വക്കീല്‍ എസ്.രാമനാഥപിള്ളയുടെ
മകന്‍ ആയിരുന്നു പി.ആര്‍.രാജഗോപാല്‍,പി.ആര്‍.എസ്സ്.പിള്ള(ഫിലിം ഡവലപ്മെന്‍ട്
കോര്‍പ്പറേഷന്‍ എം.ഡി)തുടങ്ങിയവര്‍. രാജഗോപാലിനു എരുമേലിയില്‍ ഹോസ്പിറ്റല്‍
നിര്‍മ്മിക്കാനായിരുന്നു ആഗ്രഹം എങ്കിലും കെ.വി.എം.എസ്സ് സ്ഥാപക ഖജാന്‍ജി കമലാലയം
പി.എന്‍ പിള്ളയ്ക്കു അതു പൊന്‍ കുന്നത്തു തന്നെ വേണം എന്നായിരുന്നു.അവസാനം
പൊന്‍ കുന്നത്തു തന്നെ എന്നു തീരുമാനമായി.പറ്റിയ സ്ഥലം കെ.കെ റോഡ്സൈഡില്‍
ലബ്യമായിരുന്നില്ല.അങ്ങനെയാണ് പ്ന്നാമ്പരംബില്‍ ബങ്ലാവു വക മൂലകുന്നിലുള്ള ചക്കിട്ട
പുരയിടത്തില്‍ കമലാലയം(പരിയാരം) കുട്ടന്‍ പിള്ള എന്ന പി.എന്‍.പിള്ളയുടെ
കണ്ണു പതിയുന്നത്.ബ്രിട്ടനില്‍ സര്‍ജറിയില്‍ ഉപരിപഠനം നടത്തുന്ന ബങ്ലാവിലെ
ഡോ.ബാലനു(ബാലകൃഷ്ണപിള്ളയ്ക്കു)അന്നു നാട്ടിലേക്കു വരാന്‍ പ്ലാനുമില്ലായിരുന്നു.
അതിനാല്‍ അവരുടെ വക സ്ഥലം കെ.വി.എം.എസ്സ് ആശുപത്രിയ്ക്കായി വിലയ്ക്കു
നല്‍കപ്പെട്ടു.ചിറക്കടവിലെ വെള്ളാള സമാജം വക ഫണ്ട് ഉപയോഗിച്ചാണ് ചക്കിട്ട
പുരയിടം വാങ്ങിയത്

Wednesday, February 24, 2010

ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്

ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്

അര്‍ക്കിടെക്റ്റ് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാ​ഴ്ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.
രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്‍റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ മുക്തകണ്‍ഠം പ്രശംസ അര്‍ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയബേമിംഗാമില്‍ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ
ഒരു ആര്‍ക്കിടീക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട,ദൂരക്കാഴ്ചയുള്ള വിമര്‍ശനം പ്രതീക്ഷിച്ചു.

 
Posted by Picasa



കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.

നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹന്‍പാര്‍ക്കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന്‍ പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.
കൂടാതെ സര്‍ക്കാരിനുവരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള ഒരാര്‍ക്കിടെക്റ്റില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുള്ളവര്‍ പ്രതീക്ഷിച്ചു.
സദയം ക്ഷമിക്കുക

Monday, February 22, 2010

"R.K.Narayanan of Kerala

 
Posted by Picasa

ഉദാത്ത പ്രണയത്തിന്‍റെ കഥകള്‍

സല്‍മാന്‍ റൂഷ്ദി,വിക്രം സേത്, അമിതാവ് ഘോഷ്
ഇംഗ്ലീഷിലെഴുതുന്ന നിരവധി ഇന്ത്യാക്കാരുണ്ടെങ്കിലും
അരുന്ധതി റോയിയെ മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലീഷില്‍
സാഹിത്യസൃഷ്ടി നടത്തുന്ന മലയാളികള്‍ ഉണ്ടോ എന്നു സംശയം.
ഉദാത്ത പ്രണയങ്ങളുടെ മൂന്നു ഇംഗ്ലീഷ് കഥകളടങ്ങിയ
ദ സബ്ലൈം ലവ് ( എച്ച് & സി ബുക്ക്സ്,തൃശ്ശൂര്‍ ഡിസംബര്‍ 2009)
എന്ന ഇംഗ്ലീഷ് ചെറുകഥാ സമാഹാരം പുറത്തിറക്കിയ
റിട്ട.എക്സിക്യൂട്റ്റീവ് എഞ്ചിനീയര്‍,പൊന്‍ കുന്നത്തു
സ്ഥിരതാമസ്സമാക്കിയ ജി.ബാലഗോപാലന്‍ നായര്‍
തീര്‍ച്ചയായും അഭിനന്ദനം അര്‍ഹ്ഹിക്കുന്നു.

പെരിയാറിന്‍റെ തീരത്തു ജനിച്ചുവളര്‍ന്ന ശ്രീ.നായര്‍
അവിടെയുള്ള പാവപ്പെട്ട ഒരു നമ്പൂതിരി യുവതിയുടെ
വിജാതീയ പ്രണയകഥ പറയൂന്നു ആദ്യകഥയാണ്
യാത്യനയുടെ ദിനങ്ങള്‍(ദോസ് അഗണൈസിങ് മോമന്റ്സ്)
ഒരു പാവം പെണ്‍കുട്ടിയുടെയും ഒരു സമ്പന്ന ആണ്‍കുട്ടിയുടെയും
ഉദാത്തപ്രണയം ആണ് ദ സബ്ലൈം ലവ്.അല്‍പം എക്സ്
കലര്‍ത്തിയ അവസാന കഥ മദ്യലഹരിയില്‍ ലൈഗീക കുസൃതി
കാട്ടുന്ന ഒരു സമ്പന്ന കുമാരിയുടെ കഥയാണ്. എല്ലാം സുഖപര്യവസായികള്‍
ജഫ്രി ആര്‍ച്ചര്‍ ഇംഗ്ലണ്ടിലെ ആര്‍.കെ നാരായണ്‍ എന്നറിയപ്പെടാന്‍
ആഗ്രഹിക്കുന്നു എന്നൊരിന്റര്‍വ്യൂവില്‍ പറഞ്ഞു.ആര്‍.കെ നാരായണ്‍
ഇംഗ്ലണ്ടില്‍ വളരെ പോപുലര്‍ ആണെന്നു അവിടെ സ്കൂള്‍ വിദ്യാര്‍ഥിയായ
എന്‍ റെ പേരക്കുട്ടി നയനിക പറയുന്നു. ആര്‍.കെ.നാരായണന്‍റെ
മാല്‍ഗുഡി കഥകളെ ഓര്‍മ്മിക്കുന്നവയാണ് ശ്രീ നായരുടെ പേരാറിന്‍
കഥകള്‍ എന്നു ചൂണ്ടിക്കാട്ടാന്‍ സാന്തോഷമുണ്ട്. ലയണ്‍സ് പ്രസിദ്ധീകരണങ്ങളില്‍
15 കൊല്ലമായി കഥകള്‍ എഴുതിരുന്ന ബാലഗോപാലിന്‍റെ ആദ്യ കഥാസമാഹാരമാണീ
പ്രണയ കഥകള്‍.മറ്റു കഥകളും പുസ്തരൂപത്തില്‍ പുറത്തിറക്കും എന്നു പ്രതീക്ഷിക്കുന്നു.
ലളിതസുന്ദര്‍മായ ശൈലി വിദ്യാര്‍ത്ഥികളെ തീര്‍ച്ചയായും ആകര്‍ഷിക്കും