Saturday, February 28, 2009

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
പോളിറ്റ്ബ്യൂറോയിലെ 27 പേരും
എഞ്ചിനീയറന്മാരും
ടെച്നോക്രാറ്റുകളുമാണ്‌.
അതാണ്‌ ആ രാജ്യം കുതിച്ചു
കയറുന്നതിന്റെ രഹസ്യം

പി.കെ.വി
പി.കെ.വിയുടെ ആതകഥ കെ.എന്‍ ദീന്‍
പേജ് 184 കാണുക

http://forums.macrumors.com/showthread.php?t=397388

Every one of the Chinese Politburo
is an Engineer
Total respect to China.

Apparently every-one of the governing Politburo is a scientist or engineer.

They understand the power of manufacturing and the wealth it brings to any nation.

If they can just stop trying to steal peoples intellectual property and sort out their quality control then I or anyone else can have no genuine gripe.

Tuesday, February 17, 2009

എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?

എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?

ചിലര്‍ ഭൂജാതരാകുന്നതു തന്നെ
ലോകത്തിന്‍റെ ഗതി മാറ്റാണാണെന്നു കാണാം.
ബ്രിട്ടന്‍ പര്യടനത്തിനിടയില്‍ അത്തരം
175 പേരെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു
കൃതി വായിക്കാനിടയായി.

റോഡ്‌നി കാസില്‍ഡന്‍ {Rodney Catleden)
എഴുതിയ
People Who Changed the World, Time Warner Books, Great Britain 2005

ബി.സി 3000 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന
(Imhotep)
മുതല്‍ ഒസാമ ബില്‍ ലാഡന്‍
വരെയുള്ളവര്‍ അതില്‍ പെടും.

www, HTML
എന്നിവ ആവിഷ്കരിച്ച ബ്രിട്ടനിലെ
Tim Bernes Lee
ആണു ഏറ്റവും പ്രായം കുറഞ്ഞ, ജീവിച്ചിരിക്കുന്ന വ്യക്തി.

175 പേരില്‍ 30 പേര്‍ ബ്രിട്ടീഷ്‌കാര്‍.
Abraham Darby , James Hutton James Cook James Watt etc

ഇന്ത്യയേപ്പോലെ ,
ഒരു കാലത്തടിമത്തത്തില്‍ ആയിരുന്ന,
പിന്നീട്‌ അതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച
അമേരിക്കയില്‍ നിന്നും 20 പര്‍.

എന്നാല്‍ നമ്മുടെ ഭാരതത്തില്‍ നിന്നും വെറും 4 പേര്‍.

ബുദ്ധന്‍,
അശോകന്‍
ഗാന്ധി.
നെഹ്രു
കഴിഞ്ഞു.

കേരളത്തില്‍ നിന്നും ആരുമില്ല.
എന്തേ കാരണം ?

Saturday, February 14, 2009

Ponkunnam Ponnamma

പൊന്‌കുന്നം പൊന്നമ്മ

എടത്വായില്‍ ജനിച്ചു പാമ്പാടിയില്‍ ജോലിനോക്കി അവിടെ
വീറ്റുണ്ടാക്കി
കഥകളും നാടകങ്ങളും എഴുതിയ
സാഹിത്യവിദ്വാന്‍ വി.ഐ.വര്‍ക്കി
പൊന്‍കുന്നം വര്‍ക്കി
എന്നാണെഴുതിയതും അറിയപ്പെട്ടതും.

മലയാളത്തിലെ ഏറ്റവും നല്ല അര ഡസന്‍ കഥകള്‍
എടുത്താല്‍ അതിലൊന്നു
വര്‍ക്കിസ്സാര്‍ എഴുതിയ പൊന്‍കുന്നംകാരന്‍ ഒരു കാളഭ്രാന്തന്‍
അച്ചായനേയും അയാളുടെ കാളയേയും കുറിച്ചുള്ള
ശബ്ദിക്കുന്ന് അകല്‍പ്പ
ആയിരിക്കും.

റഷ്യന്‍ ഭാഷയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും
ഓരോ കഥകള്‍ സമാഹരിച്ചു പുസ്തകം ആക്കിയപ്പോള്‍
ആ സമാഹാരത്തിനു നല്‍കിയ പേര്‌ പൊന്‍കുന്നം വര്‍ക്കിയുടെ
കഥയുടേ പേര്‌
ശബ്ദിക്കുന്ന കലപ്പ-
എന്നതായിരുന്നു.

പച്ചപ്പനം തത്തേ ക്കുറിച്ചു പാടിയയ
വിപ്ലവ കവി ദാമോദരനും
പൊന്‍കുന്നംകാരന്‍.

ഗായകനും (സ്വര്‍ഗ്ഗവാതില്‍ പക്ഷി ചോദിച്ചു)
അഭിനേതാവും (ഗന്ദര്‍വ്വക്ഷേത്രം) ആയ
കെ.പി.ഏ,സി രവി ഇപ്പോള്‍
പൊന്‍കുന്നം രവി ആയി മാറി.

കവിയൂരില്‍ ജനിക്ക മാത്രം ചെയ്ത പൊന്നമ്മ
വെള്ളിത്തിരയിലെ അമ്മ
കവിയൂര്‍ പൊന്നമ്മ
ഏഴു വയസ്സുവരെ വളര്‍ന്നതു
പൊന്‍കുന്നത്തെ ആറര ഏക്കര്‍ പുരയിടത്തിലാണു.

ഇനിയെങ്കിലും നമ്മുടെ ചേച്ചിയെ,
ലാലേട്ടന്റെ അമ്മയെ,

പൊന്‍കുന്നം പൊന്നമ്മ


എന്നു നമുക്കു വിളിച്ചു കൂടേ?

Friday, February 6, 2009

കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റിയും

കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റിയും
പിന്നെ നമ്മുടെ മന്ത്രിപുംഗവരും

കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റി,
മുള്ള്‌,മുരട്‌,മൂര്‍ക്കന്‍പാന്‍പ്‌

എന്ന പ്രയോഗം തന്റെ പിതാവ്‌, മുന്‍ മന്ത്രി സി.എച്‌.മുഹമ്മദ്‌ കോയയുടേത്‌
ആണെന്നു മകനും മുന്‍ മന്ത്രിയും ആയ ഡോ.മുനീര്‍ അവകാശവാദം പുറപ്പെടുവിച്ചു.
(നര്‍മ്മം നന്മയാക്കിയ ബാപ്പ,മനോരമ ആശ്ചപ്പതിപ്പ്‌2007 മെയ്‌ 12 പേജ്‌ 5)
പനമ്പള്ളി,അച്ച്ത മേനോന്‍,മുണ്ടശ്ശേരി, വി.ആര്‍ കൃഷ്ണയ്യര്‍ എന്നിവര്‍ക്കു ശേഷം പുസ്തകം വായിക്കാറുള്ള മന്ത്രിമാരെ കണികാണാനെ ഇല്ല.

കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റി
എന്ന ഭാഗം സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയിലേതാണെന്നു
ബഹു.മന്ത്രി.വായ്മൊഴിവഴക്കം
ജി.സുധാകരന്‍ കോഴിക്കോട്‌ ഒരു യോഗത്തില്‍ പ്രസ്ംഗിച്ചതു ഇന്ത്യാവിഷനില്‍
കണ്ടു.കേട്ടു.
മാര്‍ത്താണ്ഡവര്‍മ്മയില്‍ അങ്ങിനെ ഒരു ഭഗം ഇല്ല.
അപ്പന്ത്ന്‍പുരാന്റെ ഭൂതരായരില്‍ ഉണ്ടെന്നു വാദത്തിനു സമ്മതിക്കാം.
എന്നാല്‍ ആ പ്രയോഗത്തിനെ പകര്‍പ്പകവകാശം അപ്പന്‍ തന്‍പുരാനു കൊടുക്കാന്‍ കഴികയില്ല.

അട്ടിപ്പേര്‍ തുടങ്ങിയ ദാനങ്ങളില്‍ പുരാതന ചെന്‍പോലകളില്‍
നല്‍കിയിരുന്ന സ്ഥിരം ശൈലീപ്രയോഗം ആയിരുന്നു അത്‌.
മെല്‍പ്പലവും
കീഴ്പ്പലവും
കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റി
മുള്ള്‌
മുരട്‌
മൂര്‍ക്കന്‍ പാന്‍പ്‌!
ആള്‍പോകും വഴി,
നീര്‍ പോകും ചാല്‌
മാന്‍ പെടും കാട്‌
തെന്‍ പെടും ചോല
നുരിയും നുരിയിടപ്പഴുതും
നീരനിധികിണറ
ആകാശം
പാതാളം
മുതലായവ അട്ടിപ്പേറായി കൊടുത്തതായി പഴയ രേഖകളില്‍ കാണം
ചുരുക്കത്തില്‍ പ്രസ്തുത പ്രയോഗം ഏതെങ്കിലും സാഹിത്യകാരെന്റേയൊ
മന്ത്രിയുടേയോ സംഭാവനയല്ല
കൂടുതലറിയാന്‍
പി.ഭാസ്കരനുണ്ണിയുടെ
പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം
(കേരള സാഹിത്യ അക്കഡമി 1988,പുറം 910-11 കാണുക

Tuesday, February 3, 2009

എന്താണീ എന്‍.എച്‌.എസ്സ്‌


എന്താണീ എന്‍.എച്‌.എസ്സ്‌ എന്നു ചോദിക്കുന്നവരുണ്ടാകും.
ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്‌ സര്‍വീസസ്സ്‌
എല്ലാവര്‍ക്കും സൗജന്യ ചികില്‍സ നല്‍കുന്ന രീതി.
60 വര്‍ഷം മുന്‍പ്‌ ആറ്റ്ലിസര്‍ക്കാരിലെ അന്യൂറിന്‍ ബീവാന്‍ എന്ന ആരോഗ്യമന്ത്രി ആവിഷ്കരിച്ചു
ബ്രിട്ടനിലെ വെയില്‍സിലുള്ള ബീവാന്‍ പ്രതിമക്കു മുന്‍പില്‍ ഞാന്‍ നിക്കുന്ന ഫോട്ടൊ.
ബ്രിട്ടന്‍ സന്ദര്‍ശനത്തിലെ മറക്കാനാവാത്ത നിമിഷം.

ബ്രിട്ടനിലെ ചികില്‍സ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അധികാരത്തില്‍ വന്ന ആറ്റ്ലി ഗവേണ്മെന്‍റിലെ
അന്യൂറിന്‍ ബീവാന്‍ ആവിഷകരിച്ച നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍.എച്ച്.എസ്സ്)
പരക്കെ പ്രശംശ പിടിച്ചടക്കി.ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസ്സിയേഷന്‍ പോലും എതിര്‍ത്തെങ്കിലും
ബീവാന്‍ കൂശിയില്ല. വരുമാനം നോക്കാതെ ചികിസ വേണ്ടി വരുന്ന ഏതൊരു മനുഷ്യ ജീവിക്കും
സൗജന്യ ചികില്‍സ നല്‍കുന്ന ഈ പരിപാടി ലോകത്തില്‍ തന്നെ ആദ്യമായിരുന്നു.മുതലാളിത്തരാജ്യത്തെ
ജനായത്ത തുരുത്ത് എന്ന പേര്‍ അങ്ങനെ ബ്രിട്ടനു സ്വന്തമായി.15 ലക്ഷം ജോലിക്കാര്‍.വന്‍ കിട ആശുപത്രികളില്‍
90,000 ഡോക്ടറന്മാര്‍.പുറമേ 35,000 ജനറല്‍ പ്രാക്ടീഷണറന്മാര്‍(ജി.പി) 400,000 നേര്‍സുമാര്‍
16,000 ആംബുലന്‍സ് ജോലിക്കാര്‍. ചൈനയിലെ പീപ്പിള്‍സ് ലിബറെഷന്‍ സൈന്യം അമേരിക്കയിലെ വാള്‍ മാര്‍ട്ട്
ഇന്ത്യന്‍ റയില്‍ വേ എന്നിവ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ജോലിക്കാര്‍ ഉള്ളത് എന്‍.എച്ച് .എസ്സിനാണ്.
5 കോടി രോഗികള്‍ക്കു സേവനം നല്‍കുന്നു. സ്കോട്ട്ലണ്ട്,വെയില്‍സ്,വടക്കന്‍ അയര്‍ ലണ്ട് എന്നിവ യഥാക്രമം
158,000, 71,000 67,000 പേര്‍ക്കു ജോലി നല്‍കുന്നു.10 ലക്ഷം രോഗികള്‍ വീതം 36 മണികൂറില്‍
ചികില്‍സ നല്‍കുന്നു.അതായത് മണിക്കൂറില്‍ 463 രോഗികള്‍ വീതം ,സെക്കണ്ടില്‍ 8 രോഗികള്‍ വീതം
ചികില്‍സിക്കപ്പെടുന്നു. ആഴ്ച തോറും 7ലക്ഷം പേര്‍ എന്‍.എച്ച് എസ്സ് വക ഡന്‍റ്റിസ്റ്റ്കളെ കാണുന്നു.
3000 പേര്‍ക്കു ഹൃദയ ശസ്ത്രക്രിയകള്‍ നടത്തപ്പെടുന്നു.

ജീവിത ദൈര്‍ഘ്യം കൂടുന്നതു ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.മരുന്നുകള്‍ക്കു കൂടുതല്‍
തുക കണ്ടെത്തേണ്ടി വരുന്നു.ശസ്ത്രക്രിയകളുടെ എണ്ണം കൂടുന്നു.സര്‍ക്കാരിനു തന്നെ എല്ലാം ചെയ്യാന്‍
സാധിക്കാതെ വരുന്നു.സ്വകാര്യകമ്പനികളുടെ സഹായം തേടാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതമാകുന്നു.
അവ വന്നാല്‍ തങ്ങള്‍ക്കു കിട്ടുന്ന സേവനത്തില്‍ വെള്ളം ചേര്‍ക്കപ്പെടും എന്നു സാധാരണക്കാര്‍ ഭയപ്പെടുന്നു.