Tuesday, December 30, 2008

മന്ത്രി ബേബിയും മഹാകവി ഉള്ളൂരും


മന്ത്രി ബേബിയും മഹാകവി ഉള്ളൂരും

അനന്തപുരിയില്‍ നടത്തപ്പെടുന്ന സ്കൂള്‍ യുവജനോല്‍സവത്തിന്റെ ഉല്‍ഘാടനവേളയില്‍ വിദ്ധ്യാഭ്യാസമന്ത്രി എം.ഏ .ബേബി തിരുവനന്തപുരം, മഹാകവി ഉള്ളൂരിന്റെ ജന്മനാടാണെന്നു പറയുന്നതു കേട്ടു. എഴുത്തുകാരുടെ പേരിലെ സ്ഥലനാമം നോക്കി ജന്മസ്ഥലം കണ്ടെത്തിയാല്‍ തെറ്റുപട്ടും .എം.ഏ.ബേബിക്കും തെറ്റു പറ്റി.
മാവേല്‍ക്കരയില്‍ ജനിച്ചു തിരുവനന്തപുരത്തു താമസ്സിക്കുന ഡോ .മാത്യു വെല്ലൂരും എടത്വായില്‍ ജനിച്ചു പാമ്പാടിയില്‍ താമസിച്ച പൊന്‍കുന്നം വര്‍ക്കിയും ജന്മസ്ഥലങ്ങളല്ല പേരില്‍ ചേര്‍ത്തത്‌. ഉള്ളൂരില്‍ വളര്‍ന്ന മഹാകവി ജനിച്ചതു ഞങ്ങളുടെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ആണെന്ന കാര്യം വിദ്ധ്യാഭാസ മന്ത്രി അറിയാതെ പോയി. തിരുവനന്തപുരം ഉള്ളൂര്‍ മഹാകവിയുടെ ജന്മനാടല്ല.

Sunday, December 21, 2008

P,Madhu

http://www.youtube.com/watch?v=YYXTU5McBDY

Monday, December 15, 2008

Ettukettu in Ponkunnam

പൊന്‍കുന്നത്തും ഉണ്ടൊരു എട്ടുകെട്ട്‌

പല്ലിന്റെ എട്ടുകെട്ട്‌ എന്ന പേരില്‍ നവംബര്‍ 14 ലെ മനോരമ ശ്രീയില്‍ ഹരിപ്രസാദ്‌ ഒരേ വീട്ടിലെ
എട്ടു ഡന്റിസ്റ്റുകളെക്കുറിച്ച്‌ ഒരു സചിത്ര ലേഖനം എഴുതിയിരുന്നു.
പ്രായപൂര്‍ത്തിവന്നവരില്‍ രണ്ടു പേര്‍ ഒഴികെ എല്ലാവരും പല്ലന്മാരും പല്ലികളും.

പൊന്‍കുന്നത്തും ഉണ്ടൊരു എട്ടുകെട്ട്‌.
ഏറെ പ്രത്യേകതകല്‍ ഉള്ള വീട്‌.
ഒരേ വീട്ടില്‍ പ്രായമായവരെല്ലാം തന്നെ ഡോക്റ്റരന്മാര്‍.
മാതാപിതാക്കള്‍ സ്പെഷ്യലിസ്റ്റുകള്‍
മക്കളെല്ലാം സൂപ്പര്‍സ്പെഷ്യലിസ്റ്റുകളും.

പുന്നാമ്പറമ്പില്‍ ആനുവേലിലെ ഡോ.പി.എന്‍.ശാന്തകുമാരി- രാജശേഖരന്‍ ദമ്പതികല്‍.
പി.എന്‍.ശാന്തകുമാരിക്കു കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യബാച്ചില്‍ പ്രവേശനം കിട്ടി.
നേത്രരോഗചികില്‍സകയായി.
ഭര്‍ത്താവ്‌ രാജശേഖരന്‍ ഫിസിഷന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദവും ബിരുദാനന്തബിരുദവും (മെറിറ്റില്‍ ) നേടി.ടി .എം സി 62 ബാച്ചുകാരനായ രാജശേഖരനും കെ.എം.സി 62 ബാച്ചു ഞാനും കുറെ നാള്‍ സഹപാഠികളുമായിരുന്നു.
വൈക്കം താലൂക്കാശുപത്രിയില്‍ സഹപ്രവര്‍ത്തകരും.
മൂന്ന്‌ ആണ്‍മക്കളും മെറിറ്റില്‍ പ്രവേശനം നേറ്റി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചു.
മൂന്നു പേരും ബിരുദാനന്ത ബിരുദവും സൂപ്പര്‍സ്പെഷ്യലിറ്റി ബിരുദങ്ങളും നേടി.
ഒനാമന്‍ കണ്ണന്‍ യൂറോ സര്‍ജ്ജന്‍, ഉണ്ണി എന്ന രണ്ടാമന്‍ കാര്‍ഡിയോളജിസ്റ്റ്‌. മൂന്നാമന്‍ രാജു ഫെര്‍ട്ടോളജിസ്റ്റ്‌.
മൂന്നു പേരും ഡോക്ടരന്മാരെ വിവാഹം കഴിച്ചു.
അവരും സ്പെഷിലിസ്റ്റുകള്‍. പീഡിയാറ്റ്രീഷന്‍,മയക്കം നല്‍കല്വിദഗ്ദ എന്നിങ്ങനെ.
ചുരുക്കത്തില്‍ ഒരു സൂപ്പര്‍ മല്‍ട്ടിസ്പെഷ്യലിറ്റി ആശുപത്രിക്കു വേണ്ട മുഴുവന്‍ ഡോക്റ്റരന്മാരും ഒരേ വീട്ടില്‍.
സര്‍ക്കാര്‍ സര്‍വീസ്സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡോക്ടര്‍ ശാന്ത-രാജശേഖരന്‍ ദമ്പതികള്‍ ഇപ്പോള്‍ സ്വന്തമായി പൊന്‍കുന്നത്ത്‌ ശാന്തി നികേതന്‍ ഹോസ്പിറ്റല്‍ നടത്തുന്നു.

Friday, December 12, 2008

കറന്റ്‌ ബുക്സ്‌ ബുള്ളറ്റിന്‍ നവംബര്‍ 2008 എന്ന നാണക്കേട്‌

കറന്റ്‌ ബുക്സ്‌ ബുള്ളറ്റിന്‍ നവംബര്‍ 2008 എന്ന നാണക്കേട്‌

ആമോസ്‌ റ്റ്യുട്ടുവോളയുടെ നായകനോ അല്ലെങ്കില്‍ കിട്ടുന്ന പ്രതിഫലത്തില്‍ അസംതൃപ്തനായ ഏതോ പ്രൂഫ്‌ റീഡറോ ആവണം നമബര്‍ ലക്കം കറന്റ്‌ ബുള്ളറ്റിന്‍ കൈകാര്യം ചെയ്തത്‌. പ്രസിധീകരണ രംഗത്തെ മുടിചൂടാമന്നരായ ഡി.സി ബുക്സിന്‌ . ഈ ലക്കം ബുള്ളറ്റിന്‍ നാണക്കേടു തന്നെ.

പേജ്‌ 13 ല്‌ ഒരു സ്ത്രീ അറിയാന്‍ ,കള്ളുകുടിയന്‍, പ്രസിഡന്റ്‌ അഥവാ മീരയും മഹാത്മാവും എന്നിങ്ങനെ മൂന്നോ നാലോ വിവര്‍ത്തന ഗ്രന്ധങ്ങളുടെ ചിത്രം വരേണ്ടിടത്തു കാരശ്ശേരിയുടെ എവിടെ നിന്നോ വന്ന മൂന്നു ഉമ്മമാര്‍ ഒന്നിനു താഴെ ഒന്നായി അണി നിരക്കുന്നു.

പേജ്‌ 44 ല്‌ പി .ഭാസ്കരന്റെ സമ്പൂര്‍ണ്ണകൃതികള്‍ക്കിടയില്‍ സി.എന്‍ സ്രീകണ്ഠന്റെ കൃതികള്‍ പ്രത്യക്ഷപ്പെടുന്നു. സൂക്ഷിച്ചു നോക്കിയാല്‍ സി.എന്നു കൊടുക്കേണ്ട തലക്കെട്ടു കൊടുക്കാത്തതാണു കാരണം എന്നു കണ്ടെത്താം.

പേജ്‌ 49 ല്‌ ഡി.റ്റി.പി വിധഗ്ധനു കൊടുത്ത നിര്‍ദ്ദേശം ( പ്രത്യേക ബോക്സ്‌,ചിത്രം എന്നിവ) അതു പോലെ വയനക്കാര്‍ക്കു നല്‍കുന്നു.

പേജ്‌ 60 ല്‌ രണ്ടാം പാര രണ്ടാം ലൈനില്‍ മാ റ രാ ശ്രീ തുടങ്ങ്യ ഗ്രീക്കും ലാറ്റിനും വന്നിരിക്കുന്നു.

അതേ പേജില്‍ എം.മുകുന്ദന്റെ പ്രവാസിചിത്രത്തിനു പകരം എങ്ങോ നിന്നു വന്ന ഹാഫീസ്സിന്റെ പെനാല്‍റ്റി കിക്കും.

ഒറ്റ നോട്ടത്തില്‍ കണ്ടവയാണിവ.സ്സൊംഷവായനയില്‍ ഇനിയും നാണക്കേടുകള്‍ കണ്ടേക്കാം.

വായനകാരുടെ ഗതികേട്‌ .
അല്ലതെന്തു പറയാന്‍?

Sunday, December 7, 2008

ഒന്നാം ഈ.എം എസ്സ്‌ മന്ത്രിസഭ

നേട്ടങ്ങളും കോട്ടങ്ങളും

ഒന്നാം ഈ.എം എസ്സ്‌ മന്ത്രിസഭ (1957-59) 28 മാസങ്ങള്‍

ഭരണ നേട്ടങ്ങള്‍

1.പുതിയ പോലീസ്‌ നയം. തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ പോലീസ്സിനെ വിടില്ല.
2. കെ.എസ്സ്‌.ആര്‍.റ്റി.സി തൊഴിലാളികളുടെ ശംബളം 10-30% കൂട്ടി.
3.വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌ അവാര്‍ഡ്‌ നടപ്പിലാക്കാന്‍ പത്രമുടമകളെ നിര്‍ബന്ദ്ധിതരാക്കി.
4.സ്വകാര്യ വ്യവസായസ്ഥാപനഗ്ങ്ങളില്‍ കുറഞ്ഞ കൂലി നിശ്ചയിച്ചു.

(റഫ:എന്റെ ജീവിത കഥ. ഏ.കെ.ജി ,ചിന്ത 2007 പേജ്‌ 261-63)
5.ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു പാഥപുസ്തകമാക്കി.

കോട്ടങ്ങള്‍

1.മാവൂര്‍ റയോണ്‍സിനു വേണ്ടി തുശ്ചവിയയ്ക്കു ഈറ്റക്കാടുകള്‍ ബിര്‍ളക്കു കൊടുത്തു.ലക്ഷക്കണക്കിനു ഈറ്റത്തൊഴിലാളികളുടെ വയറ്റത്തടിച്ചു.റയോണ്‍സിലെ പ്രോലിറ്ററേനിയനു വേണി ഈറ്റത്തൊഴിലാളികള്‍ ബലൈയാടുകളായി.ബിര്‍ല കൊണ്ടുവന്നതിനേക്കാല്‍ സഞ്ചിത നഷ്ടം കേരളത്തിനുണ്ടായി. ഈറ്റ തീര്‍ന്നപ്പോല്‍ ബര്‍ല സ്ഥലം വിട്ടു

(റഫ :വാള്‍സ്റ്റ്രീറ്റില്‍ നാസ്സിച്ചിരി -അബ്ദുള്‍ അനവര്‌ കലാകൗമുദി 1733 പേജ്‌ 14)

2.നാട്ടിലെല്ലാം സെല്‍ ഭരണം

Monday, December 1, 2008