Wednesday, January 7, 2009

രാജ്യസ്നേഹത്തിനു കിട്ടിയ ക്രൂരശിക്ഷ

രാജ്യസ്നേഹത്തിനു കിട്ടിയ ക്രൂരശിക്ഷ

കേരളത്തിലെ വോട്ടര്‍മാരില്‍ നായര്‍സമുദായാംഗങ്ങള്‍ 12 ശതമനം എന്നും വാദത്തിനു വേണ്ടി നാരായണപ്പണിക്കരുടെ കണക്ക്‌ അംഗീകരിച്ചാലും
20 ശതമാനം മാത്രം എന്നു വെള്ളാപ്പള്ളി നടേശന്‍
നായര്‍ മേധാവിത്വത്തിന്റെ പതനം വിശദമായി പ്രതിപാദിക്കുന്ന
റോബിന്‍ ജഫ്രിയെ ഉദ്ധരിച്ചാല്‍:

1816,1836 1854 എന്നീ വര്‍ഷങ്ങളിലെ കാനേഷുമാരിയില്‍
30 ശതമാനം നായന്മാരായിരുന്നു.
1875- ല്‌ നടത്തപ്പെട്ട കാനേഷുമാരിയില്‍ അത്‌ 20 ശതമാനം മാത്രം.

അവസാനത്തേത്‌ ശാസ്ത്രീയമായിരുന്നു എന്നും
അതിനു മുന്‍പുണ്ടായവ പ്രാധാനമായും നായന്മാരാല്‍ തയ്യാറാക്കപ്പെട്ടവ
(? പെരുപ്പിക്കപ്പെട്ടവ) ആയിരുന്നു എന്നും ,അതിനാല്‍ രസ്സാവഹം എന്നും, ജഫ്രി വിശേഷിപ്പിക്കുന്നു.
( പുതുപ്പള്ളി രാഘവന്റെ തര്‍ജ്ജമ. ഡി.സി.ബുക്സ്‌ 2003 പേജ്‌ 40).
ഇപ്പോള്‍ അതിലും കുറവ്‌. വെറും 12 ശതമാനം

നായര്‍ അംഗബലം കുറയാന്‍ എന്താവണം കാരണം?

1. മറ്റുള്ള സമുദായങ്ങളിലെ സ്ത്രീകള്‍ കൂടുതല്‍ തവണ പ്രസവിച്ചു

2.നായര്‍ സ്ത്രീകള്‍ കുറച്ചു മാത്രം പ്രസവിച്ചു

3 മറ്റു സമുദായങ്ങള്‍ ഇവിടെ കുടിയേറി (അതുണ്ടായിട്ടില്ല)

4.മറ്റു അറിയപ്പെടത്ത കാരണങ്ങള്‍- നായര്‍ യുവാക്കളുടെ കൂട്ട മരണങ്ങള്‍.

കുണ്ടറ വിളംഭരത്തിനു ശേഷമാണു കുറവു ദൃസ്യമായതെന്നു ജഫ്രി കാണാതെ പോയി.

ഈ വസ്തുത ചൂണ്ടിക്കാടുന്നത്‌ ദളിത്‌ ബന്ധു എന്‍.കെ.ജോസ്‌ ആണ്‌.
അദ്ദേഹത്തിന്റെ വേലുത്തമ്പി എന്ന വിവാദ കൃതി (ഹോബി പബ്ലേഷേര്‍സ്‌, വൈക്കം 2003 പേജ്‌ 147)

മെക്കാളെയുമായി പിണങ്ങിയപ്പോള്‍, തന്റെ കൂടെ ഒന്നര ലക്ഷം ആളുകള്‍ ഉണ്ടെന്നാണ്‌ തമ്പി ഡാലിയോടു പറഞ്ഞത്‌.

അവരില്‍ കുറഞ്ഞ്തു 30,000 നായര്‍ യുവാക്കള്‍, ഇംഗ്ലീഷ്‌ കാരുടെ വെടിയാല്‍ കൊല്ലപ്പെട്ടു.
മുമ്പു കൊല്ലപ്പെട്ടവരെ ക്കൂടി കൊട്ടിയാല്‍ 50,000 നായര്‍ യുവാക്കള്‍ എങ്കിലും 1800-1810 കാലയളവില്‍ കൊല്ലപ്പെട്ടു. ടിപ്പുവിന്റെ യുദ്ധത്തില്‍ കൊല്ലപ്പെട്ട നായര്‍ യുവാക്കല്‍ വേറെയും.

ആ യുവാക്കള്‍ കൊല്ലപ്പെടാതിരുന്നുവെങ്കില്‍ ,8 തലമുറകള്‍ക്കു ശേഷം നായന്മാര്‍ ജനസ്ംഖ്യയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്നേനെ എന്നു ജോസ്‌.

ഇന്നു കൊല്ലപ്പെന്ന ജവാന്റെ കുറ്റുംബത്തിനു ലക്ഷം ചിലപ്പോല്‍ കോടിയും സര്‍ക്കാര്‍ നല്‍കും.പക്ഷേ അക്കാലത്ത്‌ ഒന്നും കൊടുത്തില്ലാ.അവരുടെ ആശ്രിതര്‍ പാവങ്ങളായി. അവര്‍ കച്ചവടത്ത്നും കയ്യേറ്റത്തിനും അബ്കാരി കച്ചവടത്തിനും കള്ളനോട്ടറ്റിക്കും പോയില്ല.

തീര്‍ച്ചയായും പാവപ്പെട്ട നായന്മാര്‍ക്കും സംവരണം കൊടുക്കുന്നതു സാമൂഹ്യ നീതി മാത്രം.
അന്നത്തെ ലഹള നായന്മാരുടെ മാത്രം ലഹള ആയിരുന്നു എന്നും ഈഴവര്‍ അതില്‍ പങ്കെടുത്തീല എന്നും ജോസ്‌ പറയുന്നു.പേജ്‌ 62.തിരുവിതാംകൂറിനു നിലയും വിലയും ഉണ്ടാക്കിയതു ടിപ്പുവിന്റെ ആക്രമണകാലത്തു മൈസൂര്‍ സൈന്യത്തിനെതിരായി പടനയിക്കയും ആത്മാഹൂതി നടത്തുകയും ചെയ്ത നായര്‍ ജവാന്മാര്‍ ആയിരുന്നു എന്നും ജോസ്‌ എഴുതുന്നു.പേജ്‌ 181.
അപ്പോല്‍ രാജ്യരക്ഷക്കായി ആത്മാഹൂതി നടത്തി ജനസംഖ്യയില്‍ കുറഞ്ഞ്‌ പോയ നായര്‍ സമുദായത്തോടു ക്രൂരത കാട്ടരുത്‌

2 comments:

siva // ശിവ said...

ഇനിയും എന്തൊക്കെ വ്യാഖ്യാനങ്ങള്‍ വരാനിരിക്കുന്നു അല്ലേ!

- സാഗര്‍ : Sagar - said...

ആഹാ.. വന്നല്ലോ ..

ചിത്രകാരന്റെയും മുത്തപ്പന്റെയും മറുഭാഗം വക്കീല്` :))

ബുക്കൊന്നുമില്ലേ സ്കാന്‍ ചെയ്ത് ഇടാനായിട്ട്.. :